Thursday, December 25, 2008

പരീക്ഷയുടെ വക്ക്

1
സൂര്യയെ പോലെ-
യാകണം എനിക്കും...
വൈകുന്നേരം അവള്‍ കടലില്‍ വീണ്,
നനഞ്ഞ്,
കരിക്കട്ടയായി പോയാലും,
അടുത്ത ദിനം തിരികെയുത്തുന്നു,
പട്ട്നൂലുകളാല്‍ ഒരു പകല്‍സാരി നെയ്യുവാന്‍!
കടലിന്റെ അടിയിലെ മൃതശൈത്യത്തില്‍ നിന്നും
ഉച്ചയുടെ
ഉച്ചിയിലെരിയും
ഉന്മാദത്തിലേക്ക്
അവള്‍ നടക്കുന്ന
വഴികള്‍ തേടിയിറങ്ങെവെയൊരു
-സേഫ്ടി-
പിന്ന് പോലെ
ഒരു വേദശബ്ദം
തുളച്ചുകയറി, മാറില്‍...
‘പെഴ...’
അത് കേട്ട് എനിക്ക് ചിരി വന്നു
ഞാന്‍ നൊന്ത് കരഞ്ഞു
എല്ലവര്‍ക്കും സന്തോഷമായി
2
ദൈവമെ നിനക്ക് നന്ദി
ഞാനെന്റെ ആശയെ മതം മാറ്റി
അവള്‍ക്ക് പര്‍ദ്ദ നല്‍കി
അടുക്കളയില്‍ കോഴിബിരിയാണിയുടെ
ഗന്ധങ്ങളില്‍ വിയര്‍പ്പിന്റെ രൂക്ഷത കലര്‍ത്തി
ഒരു കിഴവന്റെ താടീയില്‍ പുരട്ടനായി
മൈലഞ്ചി നല്‍കി
അലങ്കാരം നഷ്ടപെട്ട കൈകള്‍ ഉയര്‍ത്തിക്കാ‍ട്ടി കീഴടങ്ങി
ആരോരുമറിയാഞ്ഞ
ഇരവുകളില്‍ ആളിയെരിഞ്ഞ
എന്റെ ഒളി-
സേവകള്‍ പക്ഷെ പ്രസാദിച്ചിരിക്കുന്നു
എന്റെ അപഥസഞ്ചാരപഥങ്ങളില്‍
പൂവിതളുകളും നീഹാരവും നവകിരണങ്ങളും പെയ്തു
ആ പ്രസാദപൂര്‍ണ്ണിമയില്‍
അനു നിമിഷം ഞാന്‍ മൂര്‍ച്ഛ തീണ്ടി
3
അധികദൂരം ഉണ്ടോ ?
ഉത്കണ്ഠയല്ല!
(വിജയവൈഖരിയെങ്കില്‍, “ഒരാദിമ ജിജ്ഞാസ“)
എല്ലാം പഠിച്ചിട്ടും
പരീക്ഷ്യ്ക്ക് തലകറങ്ങിവീഴുന്നവള്‍
എന്നിലില്ല,
ഇന്ന്.

1 comment:

പൂജ്യം സായൂജ്യം said...

"പരീക്ഷയുടെ വക്ക്"


............ആശയെ മതം മാറ്റി
അവള്‍ക്ക് പര്‍ദ്ദ നല്‍കി
അടുക്കളയില്‍ കോഴിബിരിയാണിയുടെ
ഗന്ധങ്ങളില്‍ വിയര്‍പ്പിന്റെ രൂക്ഷത കലര്‍ത്തി
ഒരു കിഴവന്റെ താടീയില്‍ പുരട്ടനായി
മൈലഞ്ചി നല്‍കി
അലങ്കാരം നഷ്ടപെട്ട കൈകള്‍ ഉയര്‍ത്തിക്കാ‍ട്ടി കീഴടങ്ങി
ആരോരുമറിയാഞ്ഞ
ഇരവുകളില്‍ ആളിയെരിഞ്ഞ
എന്റെ ഒളി-
സേവകള്‍ പക്ഷെ പ്രസാദിച്ചിരിക്കുന്നു