Sunday, November 30, 2008

ഭൂതസംഭോഗം




അതിലോല ധൂമങ്ങള്‍ കൊണ്ടെനിക്കു നീ സമ്മാനിച്ച മൂടുപടങ്ങള്‍...

കവിതയെന്നു പേരിട്ട് അയച്ചു തന്നിരുന്ന അസഭ്യപദാവലികള്‍, ആസക്തികള്‍...

മിന്നിമറഞ്ഞ യഥാര്‍ത്ഥകവിതകള്‍... നിന്റെ പൌരുഷം എന്റെ കറുത്ത കടലാസുകളില്‍
കുത്തി-
ക്കുറിച്ചവ...


എന്റെ പേരിലെടുത്ത ‘മാക്ബെത്ത്’ നീ തിരികെ നല്‍കാഞ്ഞതിനാല്‍ വയനശാ‍ലയില്‍ ഞാന്‍ പിഴയടച്ചതിന്റെ രശീത്...

വേഴ്ച്ചയില്‍ നീയെനിക്കേകിയ വേര്‍പ്പിന്റെ തുള്ളികള്‍ കോര്‍ത്തിട്ട മാലകള്‍...

നിന്റെ ഉഷ്ണങ്ങളില്‍ തളര്‍ന്നുവീണ നമ്മുടെ ചെമ്പരത്തികള്‍...

നിന്റെ ചോര പുരണ്ട ഒരു മദ്യകുപ്പിച്ചില്ല്...

ഭൂതാവിഷ്ടരി’ല്‍ ‍ഉണക്കി സൂക്ഷിച്ച പൂവോടുകൂടിയ കുറുഞ്ഞിച്ചെടി...

എല്ലാം ജീവനുള്ള കല്ലറയിലെ വെണ്ണക്കല്ലുകള്‍...സ്വപ്നങ്ങള്‍ മോന്തി മത്തടിക്കുന്ന മൃതശരീരം...ഞാന്‍...ഞാന്‍ ഞെരിപിരി കൊള്ളുന്നു...

നീയെനിക്കേകിയ സുരതസൌഭാഗ്യങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്ന അവയുടെ അടിയില്‍ ഞാനിന്നും ഞെരിപിരി കൊള്ളുന്നു...ശ്യാം ഞാന്‍ നിന്റെ പെണ്ണിന്റെ ബാധ കയറിയവളായി പോകുന്നു...